TCS Purpose4Life Volunteers Visit to Alfa

Today, a team of “Purpose4Life Volunteers” from Tata Consultancy Services visited Alfa centre to present Android Tablets for AAC Training Kids. The team was lead by Shri Dinesh P Thampi Vice President & Centre Head of TCS Kerala and Team Lead Susan.

Team had a briefing on Alfa’s activities and had a walk through in all departments of Alfa to explore the support needs of the kids.

They spent quality time with kids, parents and team of Alfa.

Thanks to the leaders and entire Purpose4Life team for spending your valuable time with Alfa!

Great thanks for all the promises to extend your support to Alfa kids!!

Get in touch with us, we can do a lot to bring this kids back to the main stream of the society.

New Annex of Alfa at Changampuzha Nagar E-43

With Almighty’s grace, Today we are starting a new Annex of Alfa Pediatric Rehabilitation & Child development Centre in Changampuzha Nagar in a rented building E-43.

“Centre for Autism and Learning Disability” will be functioning from here and 40+ kids will move here. The great advantage is Municipality owned park maintained by CP Nagar residents association will be opened for our kids for whole day.
Treatment for remaining 50+ cerebral palsy kids will continue in main centre.

This will give our kids more comfortable space and enough rooms for our 20+ medical professionals.

Friends of Alfa and our well wishers, we owe you for all the support given to Alfa kids..
Stay with us and let’s make a difference to the needy!!!
With lots of Love
Alfa Team..

Aman’s ‘MOM’ – A Poem by 5 year old Autistic Child!

We Alfa Team just can’t control our tears after reading Aman’s new poem about his mom. Aman is a 5 year old Autistic kid who can’t speak, but started communicating through AAC Tools.

Read his words and judge who he is …

MOM
========================
DEAR FEAR YEARS OF TEAR
SAT ENDLESS NIGHTS OF SLEEPLESSNESS

DOWN WENT THE DAYS
UP WENT THE AGE

REAL GIRL IN LIFE
THE ONLY GOAL TO LIFE

FUTURE TELLS DON’T GO
FUTURE SAYS COME SOON
SO MY MOM CAN REST
AND I CAN TAKE CARE OF HER

FUTURE WITHOUT YOU IS
UNIMAGINABLE

SO, I WANT TO DIE BEFORE YOU
MY DEAR MOM!

Amazing Aman! You are a genius!

Aman achieved this special skill very recently after 2 years of hectic rehabilitation treatment and focused special training at our ALFA Pediatric Rehabilitation Centre. His mother is so dedicated , committed and spending days and nights to bring out his communication skills.

Our beloved friends in literature and publishing,
We would like to publish Aman’s works to the world, please let us know how you can help us!

അല്‍ഫയിലെ പൂമ്പാറ്റകള്‍ക്ക്‌, ആകാശം മാത്രമാണതിരുകള്‍!

അല്‍ഫയിലെ പൂമ്പാറ്റകള്‍ക്ക്‌
ആകാശം മാത്രമാണതിരുകള്‍!

ഓട്ടിസം ബാധിതയായി അല്ഫയിലെത്തി കുറഞ്ഞ നാളുകള്‍ കൊണ്ട്‌ തന്റെ റൈറ്റിംഗ്‌ സ്കില്‍സിലൂടെ ആശയവിനിമയത്തില്‍ അത്ഭുതകരമായ പ്രകടനം കാഴ്ച്ച വെച്ച ഐശ്വര്യക്കുട്ടി എന്ന പൂമ്പാറ്റക്കുഞ്ഞിനെക്കുറിച്ച്‌ മുമ്പൊരിക്കല്‍ എഴുതിയിരുന്നു.

ഓട്ടിസം രോഗാവസ്ഥ എന്ന് നാം കരുതുന്ന ലക്ഷണങ്ങള്‍ ഒരു പക്ഷേ ഒരു പ്രതിഭയുടെ അസാമാന്യമായ കഴിവിന്റെ ഒരു ലക്ഷണ പ്രകടനം കൂടി ആയി മാറിയേക്കാം എന്ന ഈയിടെയായി നടക്കുന്ന ശാസ്ത്രീയ പഠനങ്ങളെ സാധൂകരിക്കുന്ന ഒന്നാണ്‌ ഞങ്ങളുടെ അമാന്റെയും കഥ.

2014-ല്‍ അല്‍ഫയിലെത്തുമ്പോള്‍ ഓട്ടിസത്തിന്റെ എല്ലാ വിധ ലക്ഷണങ്ങളും ഉള്ള ഈ കുഞ്ഞിന്‌ 3 വയസ്സായിരുന്നു. . ഒരിടത്ത്‌ അടങ്ങി ഇരിക്കുന്നതിനോ, മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധ്യമല്ലാത്ത വിധം തീക്ഷ്ണമായിരുന്നു അവന്റെ പ്രശ്നങ്ങള്‍. സ്വന്തം അമ്മയോ അച്ഛനോ പോലും അവനെ സ്പര്‍ശിക്കുന്നത്‌ അലോസരമാകും വിധം നിരവധി സെന്‍സറി പ്രോബ്ലംസ്‌ ഉള്ള കുട്ടിയായിരുന്നു അമാന്‍. സംസാര ശേഷി തീരെയില്ല, ഒരു തരത്തിലും അവനുമായി ആശയ സംവേദനം സാധ്യമല്ലാത്ത വണ്ണം അവന്‍ ഒരു അടഞ്ഞ പുസ്തകമായിരുന്നു.

അല്‍ഫയിലെത്തിയ കുഞ്ഞ്‌ അമാനെ അല്‍ഫയിലെ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ ടീം അസെസ്സ്‌മെന്റിന്‌ വിധേയമാക്കി അവന്‌ വേണ്ടുന്ന തെറാപ്പി മെതേഡുകള്‍ പ്ലാന്‍ ചെയ്തു. തുടര്‍ച്ചയായി സ്പീച്ച്‌ തെറാപ്പിയും ഒക്കുപ്പേഷണല്‍ തെറാപ്പിയും സ്പെഷ്യല്‍ ആന്‍ഡ്‌ റെമെഡിയല്‍ എജ്യുക്കേഷന്‍ ക്ലാസ്സുകളും മുടങ്ങാതെ കൃത്യമായ പ്ലാനിംഗോടെയും കണിശതയോടെയും അവന്‌ നല്‍കി. ആശാവഹമായ പുരോഗതികള്‍ ഒന്നും തന്നെ അമാന്‍ കാണിച്ചില്ലെങ്കിലും നിരാശപ്പെടാതെ അല്‍ഫയിലെ മെഡിക്കല്‍ പ്രൊഫഷണലുകളൂം അമാന്റെ മാതാപിതാക്കളും 2 വര്‍ഷത്തോളം ഈ പ്രൊസസ്സ്‌ കൃത്യമായി നടപ്പിലാക്കി.

സെന്‍സറി ട്രെയിനിങ്ങിലൂടെയും, ഒക്കുപ്പേഷണല്‍ തെറാപ്പിയിലൂടെയും, ബിഹേവിയറല്‍ തെറാപ്പിയിലൂടെയും അമാന്‌ തനിയെ അടങ്ങി ഇരിക്കാനുള്ള കഴിവ്‌ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. എങ്കിലും 5 വയസ്സായിട്ടും അമാന്‌ സംസാരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ സ്പീച്ച്‌ തെറാപ്പിയിലെ മോഡ്‌ ഒന്ന് മാറ്റി പരീക്ഷിക്കാം എന്ന് കരുതി, അവസാന പ്രതീക്ഷ എന്ന നിലയ്ക്ക്‌ ഒരു മോഡേണ്‍ ചികിത്സാ രീതിയായ ഓള്‍ട്ടര്‍നേറ്റ്‌ ഓഗ്മെന്റേറ്റീവ്‌ കമ്യൂണിണിക്കേഷന്‍ അതായത്‌ സംസാരിക്കാനോ എഴുതാനോ കഴിവില്ലാത്ത അവസ്ഥയില്‍ മറ്റ്‌ മാര്‍ഗങ്ങളിലൂടെ ആശയവിനിമയത്തിന്റെ മറ്റ്‌ സാധ്യതകള്‍ പരീക്ഷിക്കാന്‍ തുടങ്ങി.

ഇതിനിടെ കുഞ്ഞ്‌ അമാന്‍ വീട്ടില്‍ വരുത്തുന്ന പത്രങ്ങളൊക്കെ വിശദമായി എടുത്ത്‌ നോക്കി ഇരിക്കുന്നത്‌ അമ്മ ശ്രദ്ധിച്ചിരുന്നു. അക്ഷരം അറിയാത്ത അമാന്‍ എന്താണ്‌ പത്രത്തില്‍ ഇത്ര ശ്രദ്ധിച്ച്‌ നോക്കുന്നതെന്ന് അമാന്റെ അമ്മ അത്ഭുതപ്പെടുകയും ചെയ്തിരുന്നു

അല്‍ഫയിലെ സ്പീച്ച്‌ തെറാപ്പിസ്റ്റായ ഷൈയ്സയും, ആഞ്ജിയും ജെറിനും അമാനെ ഒരു ടാബ്‌ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്യാന്‍ പരിശീലിപ്പിച്ചു. ഒപ്പം രാജലക്ഷ്മി റ്റീച്ചറിന്റേയും, ആഷിക്ക്‌ ടീച്ചറിന്റേയും കീഴില്‍ സ്പെഷ്യല്‍ എജ്യുക്കേഷനും കൂടുതല്‍ ഫോക്കസ്‌ ചെയ്തു. ലെസ്നയും ജെമിനും ഒക്കുപേഷണല്‍ തെറാപ്പിയിലും മേഘ്‌ന ബിഹേവിയറല്‍ തെറാപ്പിയിലും കഠിനമായ പരിശീലനം നല്‍കി.

ഒരു സെഷനും മുടങ്ങാതെ അമാന്റെ അമ്മ കുട്ടിയെ സെന്ററില്‍ കൃത്യമായ സമയത്തെത്തിക്കുകയും പ്രൊഫഷണല്‍ ടീം നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും അക്ഷരം പ്രതി പാലിക്കുകയും വീട്ടില്‍ അമാനെ പരിശീലിപ്പിക്കുകയും ചെയ്തു.

ഇങ്ക്ലൂസീവ്‌ എജ്യുക്കേഷന്റെ ഭാഗമാക്കാന്‍ ഈ ജൂണില്‍ അമാനെ ആഴ്ച്ചയില്‍ മൂന്ന് ദിവസം സാധാരണ സ്കൂളിലേയ്ക്കും കൂടി അയച്ചിരുന്നു.
ഇക്കഴിഞ്ഞ 2 മാസങ്ങള്‍ക്ക്‌ മുമ്പ്‌ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അമാന്‍ ടാബില്‍ അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി. അത്‌ കേവലം അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല കൃത്യമായ സ്പെല്ലിംഗുകള്‍ ഉള്ള വാക്കുകള്‍ തന്നെയായിരുന്നു. കൂടുതല്‍ ഞെട്ടിയത്‌ ആ വാക്കുകളും പദ സഞ്ചയങ്ങളും ഒരു 5 വയസ്സുകാരന്റെ ഐ.ക്യു ലെവലിനും നിരവധി മടങ്ങ്‌ മുകളിലായിരുന്നു എന്നതാണ്‌. ഈ അടുത്ത്‌ അമാന്‍ ടൈപ്പ്‌ ചെയ്യുന്നത്‌ കേവലം വാക്കുകള്‍ മാത്രമല്ല തികഞ്ഞ വ്യകരണത്തോട്‌ കൂടിയ മുഴുവന്‍ വാക്യങ്ങളുമാണ്‌. അതും നല്ല ശുദ്ധമായ ഇംഗ്ലീഷില്‍.

അമാന്‍ മുമ്പ്‌ വായിക്കുന്ന/കാണുന്ന വാക്കുകളെയോ വാക്യങ്ങളേയോ പാറ്റേണുകളായി അര്‍ത്ഥമറിയാതെ കോപ്പി ചെയ്യുകയാണോ എന്ന് ഞങ്ങള്‍ ന്യായമായും സംശയിച്ചു. അത്‌ കൊണ്ട്‌ കൂടുതല്‍ ഭാവനാത്മകമായ കാര്യങ്ങളെക്കുറിച്ച്‌ അവനോട്‌ ഇന്ററാക്ടീവ്‌ ആയി ചോദ്യങ്ങള്‍ ചോദിക്കുകയും അവന്റെ ഉത്തരങ്ങള്‍ ടാബില്‍ ടൈപ്പ്‌ ചെയ്യിപ്പിക്കുകയും ചെയ്തു.

ഫലവും ഞെട്ടിക്കുന്നതായിരുന്നു. റെയിന്‍ബോ എന്നൊരു വിഷയത്തെക്കുറിച്ച്‌ എഴുതാന്‍ പറഞ്ഞപ്പോള്‍ അമാന്‍ ടാബില്‍ ടൈപ്പ്‌ ചെയ്തത്‌ ഇതായിരുന്നു.

RAINBOW
———————–
YOU ARE SO BEAUTIFUL
SURELY THE GODDESS OF SKIES
FULL OF ENERGY
REGISTERED WITH GIFT OF GOD
FULL OF ENTHUSIASM
FULL OF SUPER COLORS
FULL OF UGLY YEARS
FULL OF GUILTY REASONS
HOUSED IN ONE WORD

THE RAINBOW

ഇതിനെ നിങ്ങള്‍ കഥയെന്നോ, കവിതയെന്നോ, ഉപന്യാസമെന്നോ എന്ത്‌ വേണമെങ്കിലും വിളിച്ച്‌ കൊള്ളൂ. പക്ഷെ ഇത്‌ അമാന്‍ എന്ന 5 വയസ്സുകാരന്റെ മനസ്സാണ്‌. അവന്റെ തലച്ചോറിന്റെ മടക്കുകളിലൂടെ പാഞ്ഞ്‌ നടക്കുന്ന നിരവധി അനവധി ന്യുറോണുകള്‍ കൊണ്ട്‌ വരുന്ന സന്ദേശങ്ങളാണ്‌. അവ മനസ്സിലാക്കാനുള്ള സംവേദന ക്ഷമത നമുക്കുണ്ടോ എന്ന് മാത്രം ചിന്തിക്കാം.

ആളുകളെ അഭിമുഖീകരിക്കാന്‍ ഇന്നും അമാന്‌ പേടിയാണ്‌. ഇപ്രാവശ്യത്തെ ഓണാഘോഷത്തില്‍ കര്‍ഷകനായി വേഷം കെട്ടി അരങ്ങ്‌ വരെ എത്തിയെങ്കിലും അവസാന നിമിഷം അവന്‍ കരഞ്ഞ്‌ കൊണ്ട്‌ തിരിച്ചോടി. ഇതും മാറ്റി എടുക്കാനുള്ള്‌ ശ്രമത്തിലാണ്‌ അല്ഫ ടീം.

സെറിബ്രല്‍ പാല്‍സി ആയാലും, ഓട്ടിസമോ, ഡൌണ്‍ സിന്‍ഡ്രൊമോ ആയാലും കഴിയുന്നത്ര മുമ്പ്‌ തന്നെ കുട്ടികളിലെ ഡെവലപ്പ്‌മെന്റല്‍ ഡിലേ കൃത്യമായി രീതിയില്‍ അസ്സെസ്സ്‌ ചെയ്യാനും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ രീതിയില്‍ ഉള്ള റിഹാബിലിറ്റേഷന്‍ ചികിത്സാരീതികള്‍ നല്‍കുകയും ചെയ്താല്‍ കുഞ്ഞുങ്ങളിലെ കഴിവുകളെ നമുക്കു പുറത്തു കൊണ്ട്‌ വരാം.

ലോകത്താകമാനം ലക്ഷക്കണക്കിന്‌ അമാന്മാര്‍ ഒരിറ്റ്‌ ശ്രദ്ധയ്ക്കായി, വേണ്ട ശരിയായ പരിചരണത്തിനും, ചികിത്സയ്ക്കുമായി കേഴുന്നുണ്ട്‌ എന്ന പൊള്ളുന്ന സത്യം നാം മറക്കാതിരിക്കുക.
ഇത്തരം കുഞ്ഞുങ്ങളെ എളുപ്പത്തില്‍ ചികിത്സിച്ച്‌ ഭേദമാക്കാം എന്ന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിച്ച്‌ ചൂഷണം ചെയ്യുന്ന വ്യാജന്മാരേയും കപട ചികിത്സകരേയും തിരിച്ചറിയുകയും അവരില്‍ നിന്ന് മാതാപിതാക്കളെ രക്ഷപ്പെടുത്തുകയും ചെയ്യേണ്ടതും അനിവാര്യമാണ്‌.

ഇതിനായി അല്‍ഫയെപ്പോലുള്ള നിരവധി സെന്ററുകള്‍ പിറവി കൊള്ളട്ടെ. നമ്മുടെ സര്‍ക്കാരുകളും മെഡിക്കല്‍ രംഗത്തെ ഏജന്‍സികളും ഇതിനായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

നമുക്കു ചെയ്യാന്‍ കഴിയുക ഈശ്വര കൃപയാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ചിറക്‌ മുളപ്പിക്കുക എന്നുള്ളതാണ്‌. അവര്‍ തങ്ങള്‍ക്ക്‌ പറക്കാനുള്ള ആകാശങ്ങള്‍ കണ്ടെത്തിക്കൊള്ളും. അല്ഫയ്ക്ക്‌ ഒപ്പം നടക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി.

മാതാപിതാക്കളൂടെ അനുവാദത്തോടെ അമാന്റെ ചിത്രം കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു.

സ്പീച്ച്‌ തെറാപ്പിസ്റ്റ്‌ അമാനോട്‌ ചോദിക്കുന്നു.

“അമാന്‍ ആര്‍ യു ഹാപ്പി?”
അവന്‍ ടാബില്‍ വിരലോടിക്കുന്നു.
.
സ്ക്രീനില്‍ തെളിയുന്നത്‌ NO എന്ന രണ്ടക്ഷരം

സ്പീച്ച്‌ തെറാപ്പിസ്റ്റ്‌ ചോദിക്കുന്നു.
“വൈ യു ആര്‍ നോട്ട്‌ ഹാപ്പി അമാന്‍?”

അമാന്റെ കൈവിരലുകള്‍ ടാബില്‍ ദ്രുതഗതിയില്‍ ചലിക്കുന്നു…
സ്ക്രീനില്‍ തെളിയുന്ന വാക്യം ഇങ്ങനെ ..

THERE IS NO FAN AND LIGHT

അപ്പോള്‍ റൂമില്‍ പവര്‍ സപ്ലൈ ഇല്ലായിരുന്നു!!

ആശ്വാസത്തോടെ ചിരിക്കുന്ന തെറാപ്പിസ്റ്റിന്റെ മുഖത്ത്‌ നോക്കി അമാന്‍ ചിരിക്കുന്നു…

ആകാശം മുട്ടെ പറക്കാന്‍ കൊതിക്കുന്ന അല്‍ഫയിലെ ഒരു പൂമ്പാറ്റക്കുഞ്ഞിന്റെ ചിരി.!!!

അമാന്‍ അവന്റെ ആകാശങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അല്ഫയ്ക്ക്‌ ആത്മവിശ്വാസവും. അമാന്റെ മാതാപിതാക്കള്‍ക്ക്‌ ഒരു ദീര്‍ഘ നിശ്വാസവും…

ഇനി അമാന്‍ എന്ന ജീനിയസ്‌ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ കുട്ടിയെ എത്ര ഉയരത്തില്‍ പറപ്പിക്കാം എന്ന ചിന്തയിലാണ്‌ ഞങ്ങള്‍.

ALFA Onam Celebrations 2016

ആഘോഷങ്ങള്‍… അത്‌ അര്‍ഹിക്കുന്നവര്‍ക്കുള്ളതാണ്‌. പ്രത്യേക പരിഗണന എന്നും, വെല്ലുവിളികള്‍ നേരിടുന്നവരെന്നും മനോഹരമായ ലേബലുകള്‍ പതിപ്പിച്ച്‌ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക്‌ ഒതുക്കി നിര്‍ത്തപ്പെടുന്നവരുടെ ഉമ്മറത്തേയ്ക്കുള്ള യാത്രയാണിത്‌. ഓരോ വര്‍ഷം കഴിയും തോറും അംഗങ്ങള്‍ കൂടി വരുന്ന അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഓരോ ഓണാഘോഷവും അക്ഷരാര്‍ത്ഥത്തില്‍ കൊഴുക്കുകയാണ്‌.
ഐതിഹ്യങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും, മിത്തുകള്‍ക്കുമപ്പുറം, ഇത്‌ ഞങ്ങളുടെ അല്‍ഫയിലെ കുഞ്ഞുങ്ങളുടെ ഉത്സവകാലമാണ്‌. അവരുടെ അടക്കി നിര്‍ത്തിയ മനസ്സുകളുടെ ചിങ്ങപ്പുലരികളാണ്‌.

നിലത്തുറയ്ക്കാത്ത പിഞ്ച്‌ കാലുകളെങ്കിലും, ആഗ്രഹത്തിനനുസരിച്ച്‌ വഴങ്ങാത്ത കയ്യുകളും ശരീരവുമെങ്കിലും അവരുടെ കണ്ണുകളീല്‍ ആഹ്ലാദത്തിന്റെ തിരയിളക്കമുണ്ട്‌. ആ മുഖത്ത്‌ സന്തോഷത്തിന്റെ വേലിയേറ്റങ്ങളുണ്ട്‌.
ആ അച്ഛന്മാരുടെ ഇടനെഞ്ചിലെ നിശ്വാസങ്ങള്‍ക്ക്‌ പൊള്ളുന്ന ഊഷ്മളത ഉണ്ട്‌. ആ അമ്മമാരുടെ നിറചിരിയില്‍ കണ്ണീരിന്റെ നനവുണ്ട്‌.
ഇതാണ്‌ ഇത്‌ മാത്രമാണ്‌ അല്‍ഫയുടെ പ്രചോദനം.
അല്‍ഫയുടെ ഓരോ കാല്‍വെപ്പിലും തുണയായി നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഒരായിരം സ്നേഹം. സമൃദ്ധിയുടെ സമത്വത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഓണാശംസകള്‍!
ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സന്ദേശം വിളംബരം ചെയ്യുന്ന ബലിപെരുന്നാള്‍ ആശംസകള്‍!

അല്‍ഫയിലെ കുഞ്ഞുങ്ങളോടൊത്ത്‌ സമയം ചിലവഴിക്കാനെത്തിയ സിനിമാ താരം ശ്രിന്ദയ്ക്കും, ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക്‌ ന്യുറോളജിസ്റ്റായ ഡോ. അക്ബര്‍ മുഹമ്മദിനും, 40 വര്‍ഷമായി കമ്മൂണിറ്റി ബേസ്ഡ്‌ റീഹാബിലിറ്റേഷനില്‍ സജീവമായ ഡോ തോമസ്‌ എബ്രഹാം അല്ഫയുടെ സ്നേഹം നിറഞ്ഞ നന്ദി.

കുഞ്ഞുങ്ങള്‍ക്കായി മനോഹരമായ സംഗീത വിരുന്നൊരുക്കിയ മഹാരാജാസ്‌ കോളേജ്‌ അലുംനിയ്ക്കും മുന്‍ പ്രിന്‍സിപ്പള്‍ ഡോ മേരി മെറ്റില്‍ഡ മാഡത്തിനും, സജീവന്‍ സാറിനും അല്ഫയുടെ സ്നേഹാദരവുകള്‍!

ഇത്‌ വരെ 70-ഓളം കുഞ്ഞുങ്ങള്‍ ദൈവാനുഗ്രഹം കൊണ്ടും അല്‍ഫയിലെ പ്രൊഫഷനലുകളുടെ നിരന്തരമായ പരിശീലനം കൊണ്ടും ജീവിതത്തിലെ ആദ്യ ചുവടുകള്‍ വെച്ചിരുന്നു. ഈ വര്‍ഷത്തെ സമ്മാനങ്ങള്‍ ഏറ്റ്‌ വാങ്ങിയ 12ഓളം ആദ്യ ചുവടുകാര്‍ക്ക്‌ അഭിനന്ദങ്ങള്‍!

അല്‍ഫയുടെ എല്ലാമെല്ലാമായ ഫിസിയോതെറാപ്പിസ്റ്റുകള്‍, സ്പീച്ച്‌ തെറാപ്പിസ്റ്റുകള്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സ്പെഷ്യല്‍ എജ്യുക്കേറ്റേര്‍സ്‌, അഡ്മിന്‍ ടീം എന്നിവര്‍ക്കും, നല്ലവരായ നാട്ടുകാര്‍ക്കും, അല്‍ഫയിലെ അച്ഛനമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ALFA Independence Day Celebration 2016

സ്വാതന്ത്ര്യം എന്നത്‌ വളരെ വിശാലമായ ഒരു ആശയമാണ്‌. തടവറകളില്‍ അടയ്ക്കപ്പെട്ടവന്‌ പുറത്തെ ശുദ്ധവായു പോലെ, അടിച്ചമര്‍ത്തപ്പെട്ടവന്‌ പിടിച്ചുയര്‍ത്തുന്ന കൈ പോലെ, വിദ്യ നിഷേധിക്കപ്പെട്ടവന്‌ അക്ഷരങ്ങള്‍ പോലെ, ആള്‍ക്കൂട്ടത്തില്‍ അപമാനിക്കപ്പെടുന്നവന്‌ ആത്മാഭിമാനം പോലെ… എല്ലാ മനുഷ്യര്‍ക്കും ജീവ ശ്വാസം പോലെ വിലപ്പെട്ട ഒരു വാക്ക്‌..!!

ഇവിടെ, അല്‍ഫയിലെ കുഞ്ഞുങ്ങള്‍ വിധിയുടെ ലീലാവിലാസങ്ങളില്‍, നടക്കാനുള്ള, നില്‍ക്കാനുള്ള, സംസാരിക്കാനുള്ള, മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരാണ്‌. അവരെ ചിറകുകള്‍ നല്‍കി പറക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക്‌ ഞങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കുറച്ച്‌ കൂടി ആഴമുള്ളതും പരപ്പുള്ളതുമാണ്‌.

ഈ കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേക പരിഗണനകളോ ‘സ്പെഷ്യല്‍’ പദവികളോ അല്ല വേണ്ടത്‌ കൂടുതല്‍ ഇന്‍ക്ലൂസിവ്‌ ആയി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌ ഇഴുകിച്ചേരാനും സഞ്ചാരത്തിനും, വിദ്യാഭ്യാസത്തിനും, തൊഴിലിനും വേണ്ട അര്‍ഹിക്കുന്ന പരിഗണനയും, ഒപ്പം ‘ഡിസേബിള്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള അന്തരീക്ഷവും അവര്‍ക്ക്‌ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ്‌ വിശാല അര്‍ത്ഥത്തില്‍ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം.

സഹജീവികളോടുള്ള കരുണയ്ക്ക്‌ പകരം പരിഗണനയോടെ അവരുടെ അവകാശങ്ങളെ അനുവദിച്ച്‌ കൊടുക്കാനുള്ള സമഭാവനയോടെയുള്ള ഒരു മനസ്സാണ്‌ വേണ്ടത്‌. അതിന്‌ ഒറ്റപ്പെട്ട നീക്കങ്ങളെക്കാള്‍, ശക്തമായി സമൂഹം ഇനിയും മുന്നോട്ട്‌ കാല്‍ വെക്കേണ്ടിയിരിക്കുന്നു.

അല്ഫയിലെ കുഞ്ഞുങ്ങള്‍ക്ക്‌ കൊച്ചി നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ വാഹനം വാങ്ങി സമ്മാനിച്ച അല്ഫയുടെ സുഹൃത്തുക്കള്‍ക്ക്‌ ഈ സ്വാതന്ത്ര്യദിനം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

School Opening 2016

മധ്യവേനല്‍ അവധിയുടെ ആരവങ്ങളൊഴിഞ്ഞു.. ഉഷ്ണചൂടില്‍ വെന്ത്‌ കിടന്ന മണ്ണില്‍ വീണ പുതുമഴയുടെ നനവില്‍ പുതിയ നാമ്പുകള്‍ തളിരിട്ടു. രണ്ട്‌ മാസത്തെ നിരന്തരമായ ചികിത്സകള്‍ക്കും, ചിരിയുടേയും കളിയുടേയും സമ്മര്‍ ക്യമ്പിനും ശേഷം അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററിലും പ്രതീക്ഷയുടെ പുതിയ തളിരുകള്‍ തിരി നീട്ടുകയാണ്‌.

ഒരു വര്‍ഷത്തെ കഠിനമായ ഫിസിയോതെറപ്പി ചികിത്സകള്‍ക്കും, ഒക്കുപേഷണല്‍ തെറപ്പിയും, സ്പീച്ച്‌ തെറപ്പിയും, ബിഹേവിയറല്‍ തെറപ്പിയും, സ്പെഷ്യല്‍/റെമഡിയല്‍ എജ്യുക്കേഷന്‍ പരിശീലനത്തിനും ശേഷം 20-ഓളം കുരുന്നുകള്‍ അടുത്ത ആഴ്ച്ച ആദ്യമായി സ്കൂളിലേയ്ക്ക്‌ ചുവടുകള്‍ വെക്കുകയാണ്‌.

സാധാരണ സ്കൂളിലേയ്ക്ക്‌ ഒരിക്കലും തങ്ങളുടെ മക്കളെ അയക്കാന്‍ കഴിയില്ല എന്ന് കണ്ണീര്‍ നിറച്ചിരുന്ന ഒരു കൂട്ടം അമ്മമാരുടെ കണ്ണില്‍ നിറ കാഴ്ച്ചയായി ഈ കുരുന്നുകള്‍ യൂണിഫോമണിയുമ്പോള്‍ അവരെ അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുവാനും ഈ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അഹോരാത്രം പണിപ്പെട്ട അല്‍ഫയിലെ മെഡിക്കല്‍ പ്രൊഫഷണലുകളെ അനുമോദിക്കാനും ഞങ്ങള്‍ ഇന്നലെ ഒത്ത്‌ കൂടി.

വിശിഷ്ടാതിഥികളായി അല്‍-അമീന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റേയും സ്കൂളിന്റേയും ചെയര്‍മാനും, മുന്‍ അഡ്വക്കേറ്റ്‌ സോളിസിറ്റര്‍ ജനറലുമായിരുന്ന ശ്രീ ടി.പി.എം ഇബ്രാഹിം ഖാനും, കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയറും എം.എല്‍.ഏ യുമായ ശ്രീ ദിനേശ്‌ മണി എന്നിവര്‍ അവരുടെ സാന്നിധ്യം കൊണ്ട്‌ ചടങ്ങിനെ ധന്യമാക്കി.

കഴിഞ്ഞ വര്‍ഷം മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയതിനുള്ള പെര്‍ഫോര്‍മന്‍സ്‌ അവാര്‍ഡുകള്‍, സ്പീച്ച്‌ തെറപ്പിസ്റ്റായ ആഞ്ജി അലക്സാണ്ടര്‍ക്കും, ഫിസിയോതെറപ്പിസ്റ്റ്‌ റിന്‍സ സലാമിനും, ബിഹേവിയറല്‍ തെറപ്പിസ്റ്റും സൈക്കോളജിസ്റ്റുമായ മേഘ്‌ന ശങ്കറിനും, സ്പെഷല്‍ എജ്യുക്കേറ്ററായ ആഷിക്ക്‌ ജോഷിയ്ക്കും, അഡ്മിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ജസ്ന അനൂപിനും വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു.

സുഹൃത്തുക്കളായ നഗീന വിജയനും, മുന്‍ കൌണ്‍സിലര്‍ ജബ്ബാറിക്കയും അല്ഫയോടൊപ്പം ചേര്‍ന്ന് പുതിയതായി സ്കൂളിലേയ്ക്ക്‌ പോകുന്ന 20-ഓളം കുഞ്ഞുങ്ങള്‍ക്ക്‌ ബാഗും, കുടയും, ലഞ്ച്‌ ബോക്സും അടങ്ങുന്ന സമ്മാന പൊതികള്‍ വിതരണം ചെയ്തു.

ഇത്തവണത്തെ അല്ഫയുടെ ഈ ആഘോഷം അവിസ്മരണീയമാക്കിയത്‌ മറ്റ്‌ രണ്ട്‌ പേരുടെ സാന്നിധ്യം കൊണ്ട്‌ കൂടിയാണ്‌. അല്ഫയെന്ന ആശയത്തിന്റെ തുടക്കം മുതല്‍ ഞങ്ങളുടെ പിന്നില്‍ തീരാത്ത ഊര്‍ജ്ജവുമായി നില്‍ക്കുന്ന അല്ഫയുടെ ഓരോ ചുവടുകളിലും മുന്നില്‍ വരാതെ അതിനെ പിന്നില്‍ നിന്ന് നയിക്കുന്ന അല്ഫയുടെ ചെയര്‍മാനായ എന്റെ ‘അപ്പയുടേയും’, ‘അമ്മച്ചി’യുടേയും സാന്നിധ്യമായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ്‌ വീട്ടിലെ പതിവ്‌ സംഭാഷണങ്ങളിലൊന്നില്‍ മുളപൊട്ടിയ കാര്‍ പോര്‍ച്ചിലെ ക്ലിനിക്ക്‌ എന്നൊരാഗ്രഹത്തില്‍ നിന്ന് 100-ലധികം ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ താങ്ങും തണലുമാകുന്ന ഒരു പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററായി അല്ഫ മാറുന്നത്‌ കണ്ട്‌ അതില്‍ നിന്ന് ഈ വര്‍ഷം 20-ഓളം കുഞ്ഞുങ്ങള്‍ പുതു ലോകത്തേയ്ക്ക്‌ ചിറകടിച്ച്‌ പറക്കുന്നതും കണ്ട്‌ ചാരിതാര്‍ത്ഥ്യത്തോടെ അവര്‍ നില്‍ക്കുമ്പോള്‍, അല്ഫയിലെ മാതാപിതാക്കളേയും, കുഞ്ഞുങ്ങളേയും, ടീം അംഗങ്ങളേയും, അതിഥികളേയും സാക്ഷി നിര്‍ത്തി അത്യധികം കൃതജ്ഞതയോടെ ഒരു ജീവിതനിയോഗം പോലെ പ്രസംഗത്തില്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.

“ഞാനിന്ന് അനുഭവിക്കുന്ന തണല്‍ എന്റെ അച്ഛന്‍ കൊണ്ട വെയില്‍ ആണ്‌” എന്നൊരു മകന്‍ പറഞ്ഞത്‌ ഞാന്‍ ഇങ്ങനെ തിരുത്തുകയാണ്‌.
“ഞങ്ങള്‍ ഇന്നനുഭവിക്കുന്ന തണല്‍ എന്റെ അച്ഛനും അമ്മയും കൊണ്ട തണുപ്പാണ്‌. കാരണം 35 വര്‍ഷത്തോളം താടിയെല്ലുകള്‍ കൂട്ടിയിടിക്കുന്ന, മരം കോച്ചുന്ന ഹൈറേഞ്ചിന്റെ തണുപ്പിലാണ്‌ അവര്‍ ഞങ്ങളെ വളര്‍ത്തി ഇന്നീ തണലിലെത്തിച്ചത്‌. ആ തണല്‍ ഞങ്ങള്‍ അല്‍ഫയിലെ കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒട്ടും കുറയാതെ ചോരാതെ പങ്ക്‌ വെക്കുന്നു.”

അല്‍ഫയിലെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍, സ്വന്തം കാലില്‍ നില്‍ക്കുകയും, സമൂഹത്തിന്റെ മുഖ്യധാരയിലൊരു ഇഴയായി ഇഴുകിച്ചേരുന്ന നല്ല നാളെകളേയും, പ്രതീക്ഷിച്ച്‌ കൊണ്ട്‌…

അല്‍ഫയോടൊപ്പം നടക്കുന്ന, ഈ കുഞ്ഞുങ്ങള്‍ക്ക്‌ അവശ്യ ഘട്ടങ്ങളില്‍ താങ്ങാവുന്ന സുമനസ്സുകളായ സുഹൃത്തുക്കള്‍ക്ക്‌ ഒരായിരം നന്ദി.

~അനസ്‌

അല്‍ഫ സമ്മര്‍ ക്യാമ്പ്‌ 2016

ഇത്തവണത്തെ അല്‍ഫയുടെ സമ്മര്‍ ക്യാമ്പ്‌ അതി ഗംഭീരമായിരുന്നു. ശ്രീ വികെ ഇബ്രാഹിം കുഞ്ഞ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ അഡ്വ എം എ വഹാബ്‌, ശ്രീ ജബ്ബാര്‍ പുത്തന്‍ വീടന്‍, റസിഡന്റ്‌ അസോസിയേഷന്‍ പ്രതിനിധി ശ്രീ ഉമ്മച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ദിനം പ്രതിയുള്ള ചികിത്സയുടെ തിരക്കുകളില്‍ നിന്നും, തെറാപ്പി ചെയ്യുമ്പോഴുള്ള വേദനകളില്‍ നിന്നും മാറി കളിയും ചിരിയും വരയും പാട്ടുമായി കുറച്ച്‌ ദിവസങ്ങള്‍. കുഞ്ഞുങ്ങള്‍ മാത്രമല്ല അവരുടെ മാതാപിതാക്കള്‍ക്കും ഇതൊരു റിലാക്സേഷനാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പൂക്കളും ബലൂണുകളും നിറങ്ങളുമായി അല്‍ഫ അണിഞ്ഞൊരുങ്ങി..
കളമശേരി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ജെസ്സി പീറ്റര്‍ ക്യാമ്പിലെത്തി കുഞ്ഞുങ്ങളേയും അമ്മമാരേയും ആശംസകള്‍ അര്‍പ്പിച്ച്‌ അവരുടെ സന്തോഷത്തില്‍ പങ്ക്‌ ചേര്‍ന്നു.

ട്രാഫിക്കോ തിരക്കോ വകവെക്കാതെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുരുന്നുകളുമായി എല്ലാ ദിവസവും നേരത്തെ തന്നെ അല്‍ഫയിലെത്തി.
അല്‍-അമീന്‍ പബ്ലിക്‌ സ്കൂളിലെ കിന്‍ഡര്‍ ഗാര്‍ട്ടനിലെ അധ്യാപകര്‍ സ്വമനസ്സാലെ അല്ഫയിലെ കുട്ടികളോടൊപ്പം സമയം പങ്കിടാനെത്തിയത്‌ വളരെ ഹൃദ്യമായി. കുഞ്ഞുങ്ങളെ പാട്ട്‌ പാടിയും, ചുവടുകള്‍ വെച്ചും, കഥ പറഞ്ഞും , ക്രാഫ്റ്റുകള്‍ ചെയ്യിപ്പിച്ചും അവര്‍ അല്‍ഫയിലെ കുരുന്നുകളുടെ മനസ്സില്‍ സന്തോഷം നിറച്ചു.

30 വര്‍ഷമായി കമ്മ്യൂണിറ്റി ബേസ്ഡ്‌ റിഹാബിലിറ്റേഷനില്‍ പ്രവൃത്തി പരിചയം ഉള്ള പീഡിയാട്രിഷ്യന്‍ ഡോ. തോമസ്‌ എബ്രഹാം ‘ഏര്‍ളി ഇന്റര്‍വെന്‍ഷന്റെ പ്രാധാന്യത്തെക്കുറിച്ച്‌’ അല്‍ഫയിലെ മാതാപിതാക്കള്‍ക്ക്‌ ഒരു ബോധന ക്ലാസ്സ്‌ നല്‍കി.
ഓരോ ദിവസവും സമ്മര്‍ ക്യാമ്പ്‌ വൈവിധ്യമുള്ളതാക്കി തീര്‍ക്കാന്‍ അല്‍ഫയിലെ ടീമംഗങ്ങള്‍ പരസ്പരം മത്സരിച്ചു. മത്സരത്തിനായി അവര്‍ നാല്‌ ടീമുകളായി തിരിഞ്ഞ്‌ കുഞ്ഞുങ്ങളെ എല്ലാ തരത്തിലും സന്തോഷിപ്പിക്കാന്‍ വളരെയധികം ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അമ്മമാരും ഒപ്പം കൂട്ടിനുണ്ടായിരുന്നു. ഈ മേളങ്ങള്‍ക്കിടയിലും ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ്‌ ഓരോ സെഷനും മുടങ്ങാതെ ചെയ്ത അല്ഫയിലെ ഫിസിയോ ടീം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

മുടങ്ങാതെയുള്ള അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി 5-ഓളം കുട്ടികള്‍ ഈ ഒരു മാസം കൊണ്ട്‌ തന്നെ നടന്ന് തുടങ്ങി.

ക്യാമ്പിന്റെ ഭാഗമായി അങ്കമാലി മങ്ങാട്ടുകരയിലെ ‘ദി വില്ലേജ്‌’ റിസോര്‍ട്ടിലേയ്ക്ക്‌ നടത്തിയ ഔട്ടിംഗ്‌ കുഞ്ഞുങ്ങളുടേയും , മാതാപിതാക്കളുടേയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായി മാറി. അങ്ങനെയൊരു ദിനം സമ്മാനിച്ചനഗീനയ്ക്കും ചിപ്പി മാഡത്തിനും അല്‍ഫയുടെ പൂച്ചെണ്ടുകള്‍.

ഈ സമ്മര്‍ ക്യാമ്പ്‌ അവിസ്മരണീയമാക്കി തീര്‍ക്കാന്‍ അല്‍ഫയോടൊപ്പം നിന്ന എല്ലാ സുമനസ്സുകള്‍ക്കും, മാതാപിതാക്കള്‍ക്കും, അല്ഫയിലെ ടീമംഗങ്ങള്‍ക്കും ഒരായിരം നന്ദി..
ഈ പൂമൊട്ടുകളില്‍ വിരിയുന്ന ഓരോ ചിരിയും നിങ്ങള്‍ക്ക്‌ മാത്രം സ്വന്തം.
അല്‍ഫയിലെത്തുന്ന ഓരോ കുഞ്ഞിന്റേയും ജീവിതത്തില്‍ ഒരു വഴിത്തിരിവാകാന്‍ സര്‍വ്വ ശക്തനായ നാഥന്റെ അനുഗ്രഹം കൊണ്ട്‌ സാധിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.. ഏറെ സന്തോഷത്തോടെ അല്‍ഫ ടീം..

കണിയായ്‌ പൂക്കുന്ന മനസ്സുകള്‍ …കൈനീട്ടമാവുന്ന സൌഹൃദങ്ങള്‍

അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്റെ മൂന്നാം വാര്‍ഷിക ദിനമായിരുന്നു. പതിവ്‌ ചികിത്സകളുടെ തിരക്കുകളില്‍ നിന്നും വേദനകളില്‍ നിന്നും ദൂരെ മാറി സ്വസ്ഥമായി ഒരു സ്ഥലത്ത്‌ അല്ഫയിലെ കുഞ്ഞുങ്ങളേയും അവരുടെ അച്ഛനമ്മമാരേയും കൊണ്ട്‌ പോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍ വെക്കേഷന്‍ സീസണ്‍ ആയതിനാല്‍ പോകാനാഗ്രഹിച്ച സ്ഥലങ്ങളിലെല്ലാം ഏറെ തിരക്കുകളുണ്ടെന്നോര്‍ത്തും, അതിലുപരി ഇത്തരം കുഞ്ഞുങ്ങളേയും കൊണ്ട്‌ പോകുമ്പോള്‍ മറ്റുള്ളവരുടെ നിര്‍ദ്ദോഷമെങ്കിലും വേദനിപ്പിക്കുന്ന ചുഴിഞ്ഞു നോട്ടങ്ങളെ ഓര്‍ത്തും, നടക്കാനാവാത്ത കുട്ടികളെ കൈകാര്യം ചെയ്യുന്ന് ബുദ്ധിമുട്ടുകളോര്‍ത്തും, കൈവിട്ട്‌ പാഞ്ഞു നടക്കുന്ന ഹൈപ്പര്‍ ആക്ടീവ്‌ കുഞ്ഞുങ്ങളുടേയും അതീവ ശ്രദ്ധ വേണ്ടുന്ന ഓട്ടിസം കുട്ടികളെ ഓര്‍ത്തും എവിടെ പോകും എന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ പോകണം എന്ന കാര്യത്തില്‍ അതി തീവ്രമായ ആഗ്രഹവും.

“നമ്മള്‍ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാല്‍
ലോകം അതിന്റെ സാക്ഷാല്‍ക്കാരത്തിനായി ഗൂഢാലോചന നടത്തും” എന്ന് പൌലോ കൊയ്‌ലോ എഴുതിയത്‌ പോലെ,
അപ്രതീക്ഷിതമായി പരിചയപ്പെട്ട സുഹൃത്ത്‌ നഗീന വിജയന്‍ ഞങ്ങള്‍ക്കായി ഈ ഗൂഢാലോചന നടത്തുന്നത്‌ ഞങ്ങള്‍ പോലും അറിഞ്ഞില്ല.

നഗീനയുടെ വാക്കുകളില്‍ പറഞ്ഞാല്‍
(https://www.facebook.com/photo.php?fbid=10153387796911805&set=a.313592146804.153275.678986804&type=3&theater)

“Summer has come and Shani felt we should do an outing and give both kids and parents a break from the normal, stressful physios, speech and behavioral therapies. The problem we faced was that no place would accommodate such kids and if we take them to public places, they will become exhibition pieces for those who think themselves normal. Sympathetic and indifferent attitude would only cause more stress to parents and kids.

So I spoke to a few in my circle to help me with some hotel contacts. Overnight a friend put me on to a lady by name Chippy who runs a resort at Angamaly by name, The Village. My friend had shared my mail and she was interested to speak to me. I rang her up a bit anxiously, and she gave me some date options for us to choose from. I asked if her resort could accommodate 100 pax – kids with their parents. She replied that she would be happy to have us there and would block the whole day for the group. She was very warm and send a very prompt confirmation with the Invoice. I was so relieved that somebody gave us space, but also worried about managing the fund – not an easy task, considering that the Centre already provides free treatment and other support for over 45 families, and does not yet get any government grand. A little anxiously, I opened the Invoice, and to my surprise, all the columns read 00.00, 00.00. This meant zero charges for 100 pax including free welcome drink, buffet lunch and evening tea with snacks and unrestricted use of resort facilities and A.C. hall for the whole day. It was a soul touching moment and with choked throat I dialed up Chippy who was a total stranger to me till then. We, two total strangers on either side of the phone, connected by love for a bunch of very special kids, and full of awe for the committed and determined efforts of Team Alfa. I think she was also holding up her tears on the other side of the phone.

Days that followed I got busy with travels and client meetings that the whole thing got off my mind. But every now and then I would get loving calls from the girls at the resort asking whether kids would like to have something special for lunch, what would be their dessert preference, would a banana fry be okay for evening tea and so on. Their phone calls rang with a lot of excitement and joy and made me feel that they were truly looking forward to our visit.”

ഇന്നലെ ഞങ്ങള്‍ അല്‍ഫ കുടുംബം കുഞ്ഞുങ്ങളും, മാതാപിതാക്കളും, അല്ഫ ടീമും അടക്കം 100ലധികം പേര്‍ രണ്ട്‌ വലിയ ബസുകളിലായി ‘ദി വില്ലേജ്‌’ റിസോര്‍ട്ടിലെത്തി. ഒരു പരിചയം പോലുമില്ലാത്ത ഞങ്ങളെ സ്വീകരിക്കാന്‍ ദി വില്ല്ജിന്റെ സി.ഇ.ഓ യും ഡയറക്ടരുമായ ചിപ്പി കുര്യന്‍ ചാക്കോ എന്ന ചിപ്പി മാഡവും, അവരുടെ സഹപ്രവര്‍ത്തകരും വില്ലേജിന്റെ പടിവാതിലില്‍ ഞങ്ങള്‍ക്കായി കാത്ത്‌ നിന്നിരുന്നു. സ്നേഹവായ്പ്പുകളും ആതിഥേയ മര്യാദ കൊണ്ടും, പരിചരണം കൊണ്ടും നിമിഷ നേരം കൊണ്ട്‌ അവര്‍ അല്ഫയുടെ ഹൃദയം കീഴടക്കി…

15 ഏക്കറോളം വരുന്ന ദി വില്ലേജ്‌ എന്ന ഗ്രാമം. മാങ്ങകള്‍ കൊണ്ട്‌ സമൃദ്ധമായ മാവിന്‍ തോപ്പുകള്‍, ചുവന്ന കശുമാങ്ങകള്‍ കൊണ്ട്‌ തല താഴ്ത്തി നിക്കുന്ന കശുമാവുകള്‍, കേരളീയ തനത്‌ രീതിയില്‍ നിര്‍മ്മിച്ച വീടുകളും റെസ്റ്റോറന്റുകളും, വില്ലേജിലെ ഹൈലൈറ്റ്‌ ആയ മന..പച്ച വിരിച്ച പുല്‍ത്തകിടികള്‍, നീന്തല്‍ കുളങ്ങള്‍, മീന്‍ വളരുന്ന കുളങ്ങള്‍, കളിസ്ഥലങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ഒരു നാടന്‍ ഗ്രാമത്തിലേയ്ക്ക്‌ പൊട്ടി വീണ അവസ്ഥ !

ദിനം പ്രതി വലിയ ട്രെയിനിംഗുകള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്ന എ.സി ട്രെയിനിംഗ്‌ ഹാളിലേയ്ക്ക്‌ അല്ഫയിലെ കുഞ്ഞുങ്ങള്‍ ആനയിക്കപ്പെട്ടു. വെല്‍കം ഡ്രിങ്കും ബിസ്കട്ടും കൊണ്ട്‌ ദി വില്ലേജിന്റെ ഒരു കൊച്ച്‌ സ്വീകരണം. കൂടിയിരുന്ന കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാന്‍ കുഞ്ഞൂസിന്റെ അച്ഛന്റെ വക നാടന്‍ പാട്ട്‌ .. കലാഭവന്‍ മണിയെ ഓര്‍മ്മിക്കുന്ന മനോഹര ശബ്ദത്തില്‍… ആ സന്തോഷത്തോടൊപ്പം സമയം പങ്കിടാന്‍ തിരക്കുകള്‍ മാറ്റി വെച്ച്‌ ചിപ്പി മാഡവുമെത്തി. അല്ഫയിലെ കുഞ്ഞുങ്ങള്‍ അവരെ സ്വാഗതം ചെയ്യുകയും തങ്ങളുടെ കൈവിരലുകള്‍ പതിപ്പിച്ചുണ്ടാക്കിയ പെയിന്റിംഗ്‌ മാഡത്തിന്‌ സ്നേഹോപഹാരമായി സമ്മാനിക്കുകയും ചെയ്തു.

പിന്നെ കുഞ്ഞുങ്ങള്‍ക്കായി തുറന്നിട്ട കൊച്ച്‌ നീന്തല്‍ കുളത്തില്‍ മണിക്കൂറുകളോളം അവര്‍ നീന്തി തുടിച്ചു.
വെള്ളത്തിലിറങ്ങാല്‍ ഭയമുള്ളവര്‍ പോലും കൂട്ടുകാരുടെ ഉത്സാഹവും തിമിര്‍പ്പും കണ്ട്‌ വെള്ളത്തിലിറങ്ങി. അമ്മമാരും അച്ഛന്മാരും തങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട്‌ കണ്ണ്‍ നിറച്ചു. ജലം ഒരു മരുന്നാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.
ദി വില്ലേജിലെ സ്റ്റാഫുകള്‍ എന്തിനും സഹായത്തിന്‌ ഒപ്പമുണ്ടായിരുന്നു
. വില്ലേജിലെ ഓരോ നിമിഷവും ഞ്ങ്ങള്‍ ആസ്വദിക്കുന്നു എന്നുറപ്പ്‌ വരുത്താന്‍. കുഞ്ഞുങ്ങള്‍ കുറച്ച്‌ പേര്‍ പുല്‍ത്തകിടികളില്‍ പന്ത്‌ കളിച്ചു.

വെള്ളത്തില്‍ നിന്നു കരയ്ക്‌ കയറാന്‍ മടിച്ച കുസൃതി കുരുന്നുകളെ തൂക്കിയെടുത്ത്‌ കരയ്ക്കിട്ട്‌ ഉണക്കി ബുഫെ ഹാളിലേയ്ക്ക്‌. അവിടെ അപ്പവും ഫിഷ്‌ മോളിയും, പുലാവും ചിക്കന്‍ കറിയും നാടന്‍ രുചികളോടെ ഒരു വിഭവസമൃദ്ധമായ ഊണ്‌. ദി വില്ലേജിലെ മറ്റൊരു വിസ്മയം… സ്നേഹത്തില്‍ പൊതിഞ്ഞതിലാവണം ആ ഭക്ഷണത്തിന്‌ ആയിരം രുചിക്കൂട്ടുകളുടെ നിറവുണ്ടായിരുന്നു.

ഉച്ച ഭക്ഷണത്തിന്‌ ശേഷം കുട്ടികളും അമ്മമാരും കുഞ്ഞുങ്ങളുടെ സഹോദരങ്ങളും ഗെയിംസും കളികളുമായി ഉത്സാഹത്തിമിര്‍പ്പിലായി.

ഒടുവില്‍ വീണ്ടും നാടന്‍ പാട്ടിന്റെ താളത്തില്‍, അല്‍ഫയിലെ മൂന്നാം വാര്‍ഷികം കേക്ക്‌ മുറിച്ച്‌ നഗീന ഒഫീഷ്യലാക്കി..
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക്‌ കൈ നിറയെ കൊച്ച്‌ സമ്മാനങ്ങള്‍ നല്‍കി..

വൈകുന്നേരത്തെ ചായയും പഴം പൊരിയും കഴിച്ച്‌ ദി വില്ലേജിനോടും ചിപ്പി മാഡത്തിനോടും നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോള്‍ ദി വില്ലേജിലെ ഒരു സ്റ്റാഫ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌
“നിങ്ങള്‍ പോകുന്നല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ക്ക്‌ വിഷമം തോന്നുന്നു. നിങ്ങളോടൊപ്പം ഈ ദിവസം ഞങ്ങളും എന്‍ജോയ്‌ ചെയ്യുകയായിരുന്നു”

ഒരു സ്ഥാപനത്തിന്റെ ഉടമയുടെ ക്യാരക്ടര്‍ ആ സ്ഥാപനത്തിന്റെ ഡി.എന്‍.എ ആയി മാറും എന്ന് എവിടെയോ വായിച്ചത്‌ ഓര്‍മ്മ വന്നു. താന്‍ പ്രതിഫലിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മഹത്തായ ഒരു ആശയത്തെ/വീക്ഷണത്തെ തന്റെ സഹപ്രവര്‍ത്തരുടെ ലക്ഷ്യവും മോട്ടിവും ആക്കി മാറ്റുന്ന ചിപ്പി മാഡത്തിനും ദി വില്ലേജിനും അല്‍ഫ സെന്ററിന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും.

ഒടുവില്‍ ചിപ്പി മറ്റൊരു സമ്മാനം കൂടി അല്ഫയിലെ കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനിച്ചു ..മറക്കാനാവാത്ത ഒരു വാഗ്ദാനം
എഫ്‌.ബി-യില്‍ അവര്‍ ഇങ്ങനെ കുറിച്ചു

” Next year… Thursday, 13 April 2017… its booked for you… WELCOME BACK…Its your day again here…..”

പുതിയ സൌഹൃദങ്ങളെ കൂടുതല്‍ കരുത്തുറ്റതും, അര്‍ത്ഥ സമ്പൂര്‍ണ്ണവുമാക്കുന്ന നഗീനയും ചിപ്പിയും അല്ഫയ്ക്ക്‌ ലഭിച്ച വിഷുക്കൈ നീട്ടങ്ങളാണ്‌..

ശരിക്കും കണിക്കൊന്നകള്‍ പൂക്കുന്നത്‌ മനസ്സിലാണ്‌…
കൈ നീട്ടങ്ങളാവേണ്ടത്‌ നിസ്വാര്‍ഥ സൌഹൃദങ്ങളും..

അല്ഫയ്ക്ക്‌ ഒപ്പം നില്‍ക്കുന്ന, തണലേകുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, മാതാപിതാക്കള്‍ക്കും സമൃദ്ധിയുടെ ആശംസകള്‍!